ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ 27 സ്ഥലങ്ങള്‍ക്കു പേര് പ്രഖ്യാപിച്ച് ഇന്ത്യ. അരുണാചല്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയശേഷമാണു പേര് നൽകിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ചൈനയുമായി അതിര്‍ത്തിതര്‍ക്കം നിലനില്‍ക്കേയാണ് ഇന്ത്യയുടെ നീക്കം. പുതിയ പേരുകള്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തില്‍ കൂട്ടിച്ചേര്‍ത്തു.
അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാന്‍ തുടര്‍ച്ചയായി ചൈന ശ്രമിക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. സൗത്ത് ടിബറ്റ് എന്നാണ് അരുണാചലിനെ ചൈന വിശേഷിപ്പിക്കുന്നത്. അരുണാചലിലെ ചൈനയുടെ ഇടപെടലിനെ എല്ലായ്പോഴും ഇന്ത്യ ചെറുത്തുവരികയാണ്.
ജനവാസകേന്ദ്രങ്ങള്‍, ചുരങ്ങള്‍, ജലാശയങ്ങള്‍, സ്മാരകകേന്ദ്രങ്ങള് എന്നിവ ഉള്‍പ്പെടെയാണു പേര് മാറ്റിയിട്ടുള്ളത്. തന്ത്രപ്രധാന ചുരങ്ങള്‍ക്ക് ഡിസോ ലാ, റിസ ലാ, പുകുര്‍ ലാ, താഗ് ലാ എന്നിങ്ങനെ പേര് നൽകി.
ഒരു തടാകത്തിന് ശംഭോ സരോവര്‍ എന്നാണു പേര്.